അരിമ്പൂർ ഗ്രാമം
സാമൂഹ്യ-സാംസ്കാരിക ചരിത്രം




ചെയ്യുന്ന കരയും അതിന് ചുറ്റുമുള്ള കോള്‍പാടങ്ങളും ചേര്‍ന്നതാണ് മനക്കൊടി വില്ലേജ്.

സ്ഥലമായിരുന്നു കൃഷ്ണന്‍കോട്ട പടവ്. കൃഷ്ണന്‍കോട്ടയില്‍ നിന്നു കൊയ്തുകേറി മെതിച്ച് ആളും കയ്യും ഉയരത്തില്‍ സുബ്രഹ്മണ്യയ്യരുടെ കയ്യാലയില്‍ നെല്ല് കരംചേര്‍ത്ത് കൂട്ടിയിടുന്നത് അക്കാലത്ത് ഉത്സവം പകരുന്ന കാഴ്ചയായിരുന്നു. ചില കര്‍ഷക പ്രമാണിമാരുടെ നെല്ലിന്‍ കൂമ്പാരങ്ങള്‍ കയ്യാലകളില്‍ കൂട്ടിയിട്ടിരിക്കുന്നതു കണ്ടാല്‍ അതിശയം ജനിപ്പിക്കുമായിരുന്നു.
വിളക്കുമാടംപടവ് കൊയ്തുചിറയില്‍ കര്‍ത്താവിന്റെ കയ്യാലയില്‍ കൂട്ടിയിടാറുള്ള നെല്ലിന്‍കരവും, എറവില്‍ തോട്ടുപുര കയ്യാലയില്‍ തോട്ടുപുര 1000 പറയ്ക്ക് പടവ് കൊയ്ത് നെല്ല് മെതിച്ച് കൂട്ടിയിടുന്നതും കൌതുകമുണര്‍ത്തുന്നതും ഒരു കൊയ്ത്തുത്സവത്തിന്റെ ഹരം പകരുന്നതുമായിരുന്നു. രജമുട്ടുപടവ്, രാമാരാമം തുടങ്ങിയ പാടശേഖരങ്ങളിലെ വിവിധ കര്‍ഷക


കൊയ്തുവെച്ച് നെല്ല് കൂട്ടിയിരുന്നത് പഴയ എറവ് പഞ്ചായത്തു പ്രദേശത്ത് തന്നെയായിരുന്നു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നെല്ലുപുര നെല്ലു തന്നെ എന്ന നിലയില്‍ ധാരാളമായി നെല്ലുശേഖരമുള്ള ഈ പഞ്ചായത്തില്‍ അരിക്ക് യാതൊരു ക്ഷാമവുമുണ്ടായിരുന്നില്ല.

പഞ്ചായത്തിലെ പ്രദേശങ്ങളുമായി കൂട്ടിയിണക്കുന്നതിന് പാലങ്ങളും പി.ഡബ്ള്യു.ഡി റോഡുകളും ബണ്ടു റോഡുകളുമുണ്ട്.

അരിമ്പൂരാകുന്ന വലിയ ദ്വീപില്‍ വിളക്കുമാടമെന്ന ഒരു കൊച്ചുദ്വീപുണ്ട്. എറവിനും വെളുത്തൂരിനും കൈപ്പിള്ളിക്കുമിടക്ക് എറവ് കൈപ്പിള്ളി അകംപാടമുണ്ട്. എറവിനെയും കൈപ്പള്ളിയേയും യോജിപ്പിക്കുന്ന ഒരു ബണ്ട് റോഡ് അകംപാടത്തിന്റെ തെക്കേ അറ്റത്ത് നേര്‍വരപോലെ കിടക്കുന്നു. മനക്കൊടിക്കും വെളുത്തൂരിനുമിടക്ക് മനക്കൊടി വെളുത്തൂര്‍ അകംപാടമുണ്ട്. കൈപ്പിള്ളിയില്‍ അതിപുരാതനമായ പൂതിരിക്കുന്നുണ്ട്. എറവില്‍ പൊന്നത്തുപാറയെന്നു വിളിക്കുന്ന വെട്ടുകല്‍ പാറയുണ്ട്. കല്ലുവെട്ടി കുറെ കുഴിയായികിടക്കുന്നു. പരയക്കാടില്‍ ഉള്ള ഓളംതല്ലിപ്പാറ കരിങ്കല്‍ പാറയാണ്. അത് വെടിവെച്ച് പാറ പൊളിച്ച് കുളമായി തീര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ പരയക്കാടില്‍ കരിങ്കല്‍ പൊളിച്ചെടുത്ത ഒരു പാറക്കുളമുണ്ട്. സെറ്റില്‍മെന്റ് രേഖകളനുസരിച്ച് വടക്കുന്നാഥന്‍, കൂടല്‍മാണിക്യം, പരക്കാട് എന്നീ ദേവസ്വങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ഈ ഭൂപ്രദേശങ്ങളുടെ ആധിപത്യം സവര്‍ണ്ണ കുടുംബങ്ങളിലേക്ക് മാറുകയായിരുന്നു. പാട്ടം മിച്ചവാരം, കാണം പങ്കുവാരം എന്നിങ്ങനെ ഭൂമിയില്‍ കൃഷി ചെയ്യാനുള്ള അവകാശം നാട്ടിലെ കര്‍ഷകര്‍ക്കു നല്‍കിയിരുന്നു.
14 പാടശേഖരങ്ങളിലായാണ് കോള്‍ കൃഷി വ്യാപിച്ചു കിടക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ നെല്‍കൃഷി മുഖ്യതൊഴിലായ പഞ്ചായത്തുകളില്‍ അരിമ്പൂര്‍ ഒന്നാം സ്ഥാനത്താണ്. കടലിന്റെ ഏറ്റ ഇറക്കമനുസരിച്ച് വെള്ളം കൂടിയും കുറഞ്ഞും വരുന്ന വെള്ളറക്കുകളായ കോള്‍നിലങ്ങള്‍ വേനല്‍ക്കാലമാകുമ്പോള്‍ ചക്രം വെച്ചും മറ്റു വിധത്തിലും വെള്ളം വറ്റിച്ച് കൃഷി ഇറക്കുകയും പ്രകൃതിയുടെ അനുഗ്രഹത്തിന്റെ തണലില്‍ മാത്രം കൃഷി കൊയ്തെടുക്കാന്‍ കഴിയുകയും ചെയ്യുന്ന മേഖലയാണിത്. കിട്ടിയാല്‍
കോള് എന്നടിസ്ഥാനത്തിലാണ് കോള്‍നിലങ്ങള്‍ എന്ന പേരിന്റെ ഉത്ഭവം തന്നെ. ആധുനിക യന്ത്രസാമഗ്രികള്‍ ഇല്ലാതിരുന്ന കാലഘട്ടം മുതല്‍ തന്നെ ഈ മേഖലകളില്‍ നെല്‍കൃഷി കുറെയേറെ നടത്തിയിരുന്നു. വെള്ളം വറ്റിക്കുന്നതിന് വലിയ ജലചക്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ഓയില്‍ എഞ്ചിനുകളും മറ്റും ഉണ്ടായതിനെ തുടര്‍ന്നു കൂടുതല്‍ സ്ഥലങ്ങളിലേക്ക് നെല്‍കൃഷി വ്യാപിച്ചു.
കേരളീയരുടെ ഉത്സവമായ ഓണത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത ഓണക്കായയാണ്. തൃശ്ശൂര്‍ ജില്ലയില്‍ ഓണക്കായയുടെ സ്ഥാനത്ത് മനക്കോടികായയുടെ സ്ഥാനം വളരെ പ്രധാനമാണ്. തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്നതാണ് അരിമ്പൂര്‍ പഞ്ചായത്ത്. അരിമ്പൂരിലെ സഹകരണ മേഖലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതു തന്നെ 1930-ല്‍ എറവ് കേന്ദ്രമായി സഹകരണ സംഘം സ്ഥാപിതമായതോടെയാണ്.

ക്രിസ്തുവര്‍ഷത്തിന്റെ 9-ാം ശതകത്തില്‍ സ്ഥാപിതമായതാണ് അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളി. ഈ പള്ളിയുടെ കീഴിലുള്ള വിശുദ്ധ ഗീവറുഗീസ് സഹദായുടെ തിരുനാള്‍ നാനാജാതി മതസ്ഥര്‍ ഒത്തുകൂടുന്ന ആഘോഷങ്ങളിലൊന്നാണ്. എറവില്‍ ഉണ്ടായിരുന്ന പുരാതനപള്ളിയുടെ സ്ഥാനത്ത് പില്‍ക്കാലത്ത് കപ്പലിന്റെ ആകൃതിയിലുള്ള പുതിയ പള്ളി


എനിക്ക് അരിമ്പൂരിലെ കപ്പല്‍ പള്ളി അറിയാം, പിന്നെ പ്രഭാകരന്‍ മാസ്റ്ററുടെ വീടും, അതുവഴി വാടാനപ്പള്ളി വഴി ശ്രീമതിയുടെ ഏങ്ങണ്ടിയൂരിലുള്ള വീട്ടില്‍ ഇടക്ക് പോകാറൂണ്ട്. അങ്ങിനെയാണ് എന്റെ അരിമ്പൂരുമായുള്ള അടുപ്പം. ഇനി പ്രകാശ് മേനോന്‍ നാട്ടില്‍ വന്നാല്‍ അവിടെ കയറി കാപ്പിയും കുടിക്കാം
ReplyDeleteസന്തോഷം ജേപീ ജീ
ReplyDelete